Friday 2 November 2012

കാളമ്പാടി ഉസ്താദ്‌ അനുസ്മരണം

ചെറുമുക്ക്‌  എസ് കെ  എസ്  എസ്  എഫ്  ടൌണ്‍  കമ്മിറ്റിയുടെ  കീയില്‍  മദ്രസ്സയില്‍  വെച്ച്  കാളമ്പാടി ഉസ്താദ്‌  അനുസ്മരണവും  ദുആഹു സമ്മേളനവും  നടന്നു .  അനുസ്മരണ  പ്രഭാഷണം   ശരഫുദ്ധീന്‍ അരിമ്പ്ര   (ദാറുല്‍  ഹുദ , ചെമ്മാട് ) യും  ദുആഹ്ക്ക്  നേത്രത്വം  സദര്‍ ഉസ്താദ്‌  അബ്ദുള്ള  മുസ്ലിയാര്‍  കാലിക്കറ്റ്‌  നല്‍കുകയും  ചെയ്തു .



                                                             സമസ്തയുടെ അമരത്ത്  എട്ടു  വര്ഷം  പൂര്‍ത്തിയാക്കി  കാളമ്പാടി ഉസ്താദ്‌  വഫാത്തായിരിക്കുന്നു .  അറിവിന്റെ  ലോകത്ത്  അഗാധജ്ഞാനത്തിന്റെ  ഉടമയും ഗുരുവര്യരുടെ  ഗുരുവര്യനും   ആയിരകണക്കിന് ശിഷ്യഗണങ്ങലുള്ള   പണ്ഡിത  പ്രതിഭയുമായിരുന്നു   റഈസുല്‍  ഉലമ  കാളമ്പാടി   മുഹമ്മദ്‌  മുസ്ലിയാര്‍ .  മുസ്‌ലിം  മഹാസൌഭാഗ്യമായ  സമസ്ത  കേരള  ജംഇയ്യ ത്തുല്‍  ഉലമയുടെ  കേന്ദ്ര  സഭയായ  മുശാവറയില്‍  മുപ്പത്തിമൂന്നു  വര്ഷം  പൂര്‍ത്തിയാക്കിയതിനു  ശേഷം  2004 ലാണ്  ശൈഖുനാ  പ്രസിഡന്റ്‌  പദവിയിലേക്ക്   തെരഞ്ഞടുക്കപ്പെടുന്നത് . തികഞ്ഞ   ഉഖ്റവിയ്യായ  പണ്ഡിതനായിരുന്നു   കാളമ്പാടി ഉസ്താദ്‌  .


                                                               പരലക്ഷങ്ങള്‍  പാല്കടല്‍  തീര്‍ത്ത  മഹാസമ്മേളനങ്ങളില്‍  കാളമ്പാടി ഉസ്താദ്‌  ഇരിക്കുന്നതും  , കവുങ്ങിന്‍  തോപ്പിനിടയിലെ   ഒറ്റയടിപ്പാത  അവസാനിക്കുന്നിടത്തുള്ള   തന്റെ   ഓടിട്ട  കൊച്ചുവീടിന്റെ  ഇറക്കികെട്ടിയ   വരാന്തയിലിട്ട  പയമയുടെ   കറ  പുരണ്ട  ചാരുകസേരയില്‍  ഇരിക്കുന്നതും  ഒരേ  ഭാവത്തോടെ , ഒരേ  രീതിയോടെ ; വിനയത്തിന്റെ  വളയം തീരത്ത്  മുതുകു  കുനിച്ച്  തല  തായ്ത്തിയ  ലാളിത്യത്തോടെ ....



                                                 പണ്ടിത്യമെന്നാല്‍  പണമുണ്ടാക്കാനുള്ള   കുറുക്കുവയിയാണന്നും  പത്രാസും  മേനിയും  നടിച്ച്  ആള്‍ക്കൂട്ടത്തിന്റെയും  ഫ്ലാഷ്   മിന്നലുകളുടെയും   ഇടയില്‍  പളപളാ  മിനുങ്ങി  ആളാവാന്‍  കാണിക്കാനുള്ള   മിടുക്കുമാണന്ന  തരത്തിലേക്ക്   ലോകം  നീങ്ങുമ്പോയാണ്  ഇങ്ങനെ   ഒരാള്‍  ഇവിടെ  ജിവിച്ചത് .അദ്ദേഹത്തോടെ   കൂടെ  നമ്മെലെയും  സ്വര്‍ഗത്തില്‍  ഒരുമിച്ച്  കൂട്ടട്ടെ ............. ആമീന്‍












Thursday 1 November 2012

ശാക്തീകരണ ക്ലാസ്സ്‌

ഇന്ന് നമ്മുടെ  മഹല്ലുകള്‍   സാമ്പത്തികമായി   പുരേഗതി  കൈവരിച്ചെങ്കിലും  പല പ്രശ്നങ്ങളെ  നേരിട്ട്  കൊണ്ടിരിക്കുകയാണ് .  മത  രംഗത്ത്  പ്രവര്‍ത്തിക്കാന്‍  ആളെ  കിട്ടാനില്ല , മദ്രസ്സകളില്‍  കുട്ടികളുടെ  കുറവ് , മയ്യത്ത്  കുളിപ്പിക്കാന്‍  അന്യ  നാടുകളില്‍  നിന്ന്  ആളുകളെ  കൊണ്ടുവരേണ്ട  അവസ്ഥ  ഇതിനെല്ലാം  പുറമേ  പുത്തന്‍  പ്രസ്ഥാനക്കാരുടെ  കടന്നു കയറ്റം  , ഇത്തരം  പ്രശ്നങ്ങളെ   കുറിച്ച്   ചര്‍ച്ച  ചെയ്യുന്നതിന്  വേണ്ടി   എസ്  കെ  എസ് എസ്  എഫ്  ചെറുമുക്ക്‌  ടൌണ്‍  കമ്മിറ്റി മഹല്ല് ശാക്തീകരണ ക്ലാസ്സ്‌  സംഘടിപിച്ചു .






പ്രതിഷേധ പ്രകടനം

ഇസ്‌ലാമിക വളര്‍ച്ചയില്‍  അസ്വസ്ഥത പൂണ്ട  മുസ്ലിം ലോബികള്‍ ഇസ്ലാമിനെയും പ്രവാചകനെയും വിമര്‍ശിക്കാനും അപകീര്‍ത്തിപെടുത്താനും പ്രാരംഭ ഘട്ടത്തില്‍ തന്നെ ശ്രദ്ധിച്ചു തുടങ്ങിയിട്ടുണ്ട് .നന്മയിലേക്ക് ക്ഷണിക്കാന്‍ തന്റെ കുടുംബത്തിലേക്കു ചെന്ന നബി(സ്വ) യെ  ഭ്രാന്തനെന്നും മാരണ ക്കാരനെന്നും   വിളിച്ചാണ് എതിരെറ്റത് .  ഈ പ്രവര്‍ത്തനങ്ങള്‍  പുതിയ  രൂപത്തിലും   ഭാവത്തിലും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു .  ഇതിന്റെ  ഒടുവിലത്തെ   ഉദാഹരണമാണ് അമേരിക്കയില്‍ നിന്ന്  പുറത്തിറങ്ങിയ  മുസ്‌ലിം  വിരുദ്ധ  സിനിമ  " ഇന്നസ്ന്റ്സ്  ഓഫ്  മുസ്ലിംസ് ".  മുസ്ലിം വിരുദ്ധ ലോകത്തെ  വളര്‍ത്തുവാന്‍  സാമ്രാജ്യത്വ  ലോബികള്‍  ഉണ്ടാക്കികൊണ്ടിരിക്കുന്ന   അനേകം  പ്രവര്‍ത്തനങ്ങളില്‍  ഒന്ന്  മാത്രമാണ്  ഈ  സിനിമ . ഈ  സിനിമകെതിരെ  ലോകത്തിന്റെ  എല്ലാ  ഭാഗത്തും  പ്രതിഷേധ  പ്രകടനം   നടക്കുന്നു  . ഇതിന്റെ  ഭാഗമായി  എസ്  കെ  എസ്  എസ്  എഫ്  ചെറുമുക്ക്‌  ടൌണ്‍  കമ്മിറ്റിയും  പ്രതിഷേധ  പ്രകടനം  നടത്തി .